ഇന്നലെ രാത്രി നടന്ന രൂക്ഷമായ വ്യോമാക്രമണം ഗാസയെ വിറപ്പിച്ചു. ഹമാസിന്റെ ആയിരത്തോളം ഒളിത്താവളത്തിലേക്ക് വ്യാമാക്രമണം നടത്തിയെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. മൂന്നുലക്ഷം റിസർവ് സൈനികരെയാണ് ഇസ്രായേൽ തിരിച്ചുവിളിച്ചിരിക്കുന്നത്. ടാങ്കുകളും കവചിത വാഹനങ്ങളുമായി ഗാസ അതിർത്തിയിൽ അവർ നിലയുറപ്പിച്ചു കഴിഞ്ഞു . അടുത്ത ദിവസങ്ങളിൽ അനിവാര്യമായ കരയുദ്ധത്തിലേക്ക് ആണ് ഇത് വിരൽചൂണ്ടുന്നത്. ഇതിനിടയിൽ ഇസ്രായേലിലെ മരണസംഖ്യ 900 കവിഞ്ഞു. ഗാസയിലെ മരണസംഖ്യ 700 കവിഞ്ഞു. ഗാസയിലെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത സാധ്യത