പരമശിവന്റെ ചിത്രം ഉയർത്തികാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.രാഹുൽ ഗാന്ധി ശിവന്റെ ചിത്രം ഉയർത്തിയത്. പ്രതിപക്ഷം ആരെയും ഭയപ്പെടുന്നില്ലസത്യമാണ് തങ്ങളുടെ ആയുധമെന്നും രാഹുൽ പറഞ്ഞു.
അതേസമയം, രാഹുൽ പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയതിനെ സ്പീക്കർ എതിർത്തു .ഗുരു നാനാക്കിന്റെ ചിത്രവും രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രദർശിപ്പിച്ചു.”ബിജെപി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാമക്ഷേത്രം പണിതിട്ടും അയോധ്യയില്‍ ബിജെപി തോറ്റു. അയോധ്യയില്‍ മല്‍സരിക്കാന്‍ മോദി ആലോചിച്ചു, എന്നാല്‍ തോല്‍വി ഉറപ്പായതിനാല്‍ പിന്മാറിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
മണിപ്പൂരിൽ വലിയ കലാപമുണ്ടായിട്ടും ഇന്ത്യയുടെ പ്രധാനമന്ത്രി അവിടെ പോയില്ല, മണിപ്പൂർ ഇന്ത്യയിലല്ലേയെന്നും രാഹുൽ ചോദിച്ചു.ർ വിഷയവും രാഹുൽ സഭയിൽ ഉയർത്തി.
അഗ്നിവീര്‍ എന്നാല്‍ സര്‍ക്കാരിന് ‘ഉപയോഗിക്കുക, വലിച്ചെറിയുക’ എന്നാണ്. ജീവന്‍ പോയാലും ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നും ആരോപണമെന്നും രാഹുല്‍ പറഞ്ഞു.
എന്നാല്‍ ഇത് നിഷേധിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രംഗത്തെതി. ദൈവത്തിന്റെ സന്ദേശം നേരിട്ട് കിട്ടിയാകണം മോദി നോട്ട് നിരോധിച്ചത്. നോട്ടുനിരോധനം അദാനിയെയും അംബാനിയെയും സഹായിക്കാനായിരുന്നു.
700 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായി, ഭയപ്പെടുത്തി പുതിയ കര്‍ഷക നിയമങ്ങള്‍ കൊണ്ടുവന്നു. നീറ്റ് പരീക്ഷ കേന്ദ്രം കച്ചവടമാക്കി, പണം ഇല്ലാത്തവര്‍ക്ക് പാസാക്കാനാകില്ല. നീറ്റ് ചര്‍ച്ചയ്ക്കായി ഒരുദിവസം മാറ്റിവച്ചാല്‍ എന്താണ് കുഴപ്പമെന്നും രാഹുല്‍ ചോദിച്ചു. “
രാഹുല്‍ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്ന് മോദിയും അമിത് ഷായും ആവശ്യപ്പെട്ടു. സംസാരിക്കുമ്പോള്‍ സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. രാഹുലിന്റെ പരാമർശങ്ങൾക്ക് എതിരെ ഭരണപക്ഷ അംഗങ്ങൾ ബഹളം വയ്ക്കുകയും ജയ്ശ്രീറാം വിളിക്കുകയും ചെയ്തു.”