ശരാശരി കേരളീയന്റെ ഭക്ഷണത്തിലെ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമായിരുന്നു മത്തി . വിലക്കുറവും ലഭ്യതയും മത്തിയെ എന്നും പ്രിയങ്കരനാക്കി .ജൂൺ ജൂലൈ മാസങ്ങളിൽ സുലഭമായി ലഭിക്കേണ്ട മത്സ്യമാണ് മത്തി എന്നാൽ ഈ വർഷം മത്തി കിട്ടാക്കനിയായി മാറിയിരിക്കുകയാണ് ഇതിന് ഒരുപാട് കാര്യങ്ങൾ ഉണ്ടായേക്കാം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സമുദ്രങ്ങൾ ചൂടുപിടിക്കുന്നതും കരയിൽനിന്ന് പ്ലവകങ്ങൾ ഒഴുകിയെത്താത്തതും കാരണങ്ങളാകാം .എന്നാൽ ശരാശരി കേരളീയന്റെ ആരോഗ്യവും ഊർജ്ജസ്വലതയും നിലനിർത്താൻ മത്തി ഒരു വലിയ ഘടകമായി പ്രവർത്തിച്ചിരുന്നു ..ഒമേഗ 3ഫാറ്റി ആസിഡുകൾ ഏറ്റവും അധികം ലഭിക്കുന്ന മത്സ്യ ഇനമാണ് മത്തി . അമിനോ ആസിഡുകളുടെയും, കാൽസ്യം ഐഡൻ തുടങ്ങിയ സാധുക്കളുടെയും, വിറ്റാമിനുകളുടെയും കലവറയായിരുന്നു നമ്മുടെ മത്തി. നമ്മുടെ പ്രോട്ടീൻ ആവശ്യങ്ങളുടെ നല്ലൊരു പങ്കും നിർവഹിച്ചിരുന്നത് മത്തികൾ ആയിരുന്നു.

ചുരുക്കത്തിൽ മലയാളി കഴിച്ചിരുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ ഏറ്റവും മത്തിയും മുട്ടയും തന്നെയായിരുന്നു. മത്തിയിൽ അടങ്ങിയിരിക്കുന്ന അത്ര പോഷക സമൃദ്ധമായ ഒരു ഭക്ഷണപദാർത്ഥവും ഇന്ന് നമുക്ക് മുന്നിൽ ഇല്ല . ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനങ്ങൾക്കാവശ്യമായ ഫാറ്റി ആസിഡുകളുടെ കലവറയാണ് മതി ചുരുക്കിപ്പറഞ്ഞാൽ മലയാളിയുടെ ആരോഗ്യപരവും മാനസികവും സാമ്പത്തികവുമായ ബാലൻസിംഗിന് ഇത് വളരെ അത്യാവശ്യവും ആയിരുന്നു കണ്ണുള്ളപ്പോൾ കണ്ണിൻറെ വിലയറിയില്ല എന്ന് പറയുന്നത് എത്ര ശരിയാണ്………. മത്തി കേരളതീരത്തേക്ക് തിരിച്ചു വരുമെന്ന് വിശ്വാസത്തോടെ കാത്തിരിക്കുകയാണ്. #MalayalamNews

May be an image of anchovies

Leave a Reply

Your email address will not be published. Required fields are marked *