24x7news

ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിഷന്‍റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷന്‍.

വിലക്കപ്പെട്ടതൊഴികെയുള്ള വിവരങ്ങള്‍ മറച്ചുവയ്ക്കേണ്ടതല്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. അഞ്ച് വര്‍ഷമായിട്ടും റിപ്പോര്‍ട്ട് രഹസ്യമാക്കി വച്ചതോടെയാണ് വിവരാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്പുറത്തുവന്നാല്‍ ചലച്ചിത്ര, സാംസ്കാരിക മേഖലയിൽ കോളിളക്കങ്ങൾക്കു കാരണമാകുമെന്നു കരുതുന്നതാണ് റിപ്പോർട്ട്.

വിവരം തേടിയ വ്യക്തിക്കും തുടർന്നു കമ്മിഷനും റിപ്പോർട്ടിന്റെ പകർപ്പു നൽകാൻ സാംസ്കാരിക വകുപ്പ് പലവട്ടം വിസമ്മതിച്ചിരുന്നു. മേയ് ആദ്യവാരത്തിൽ ഒരു മാധ്യമപ്രവർത്തകൻ അപ്പീലുമായി വിവരാവകാശ കമ്മിഷനെ സമീപിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ.ഹക്കിം വകുപ്പിനോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. എന്നാല്‍ നിരവധിപ്പേരുടെ വ്യക്തിവിവരങ്ങള്‍ ഉള്ളതിനാല്‍ കൈമാറാനാവില്ലെന്നായിരുന്നു ആദ്യ നിലപാട്. കമ്മിഷന്‍ കടുപ്പിച്ചതോടെയാണ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കൈമാറിയത്

Leave a Reply

Your email address will not be published. Required fields are marked *