ഹൈറിച്ച് തട്ടിപ്പിന് പ്രതാപനും കൂട്ടരും പകര്‍ത്തിയത് വണ്‍കോയിന്‍ തട്ടിപ്പ് മാതൃക. ഹൈറിച്ച് തട്ടിപ്പിന് ‘ക്രിപ്റ്റോ ക്വീൻ’ റുജ ഇഗ്‌നത്തോവയുടെ വൺകോയിൻ തട്ടിപ്പുമായി സമാനതകളേറെയാണ്.
ഹൈറിച്ചിന്റെ എച്ച്.ആര്‍. കോയിന്‍ വ്യാജ ക്രിപ്റ്റോയെന്ന് ഇഡി കണ്ടെത്തി. തട്ടിപ്പിലൂടെ സമാഹരിച്ച കോടികൾ പ്രതാപനും കൂട്ടരും മറ്റ് ക്രിപ്റ്റോ നിക്ഷേപങ്ങളാക്കി മാറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. മണിചെയിൻ തട്ടിപ്പിന്റെ മാതൃകയിൽ 3141 കോടി രൂപയുടെ നിക്ഷേപമാണു ഹൈറിച്ച് കമ്പനി സ്വീകരിച്ചിട്ടുള്ളത്.
കേരള പൊലീസ് റജിസ്റ്റർ ചെയ്ത 15 കേസുകളിൽ തന്നെ 1157 കോടി രൂപയുടെ തട്ടിപ്പ് ഇ.ഡി കണ്ടെത്തിയതായി സ്പെഷൽ പ്രോസിക്യൂട്ടർ എം.ജെ.സന്തോഷ് കോടതിയെ അറിയിച്ചു.ഈ മാസം 19 വരെ പ്രതാപനെ കോടതി റിമാൻഡ് ചെയ്തു.
പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനായി അപേക്ഷ സമർപ്പിക്കും. ഇ.ഡി അസി. ഡയറക്ടർ ജി.ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. തട്ടിയെടുത്ത പണം പ്രതി ഡിജിറ്റൽ കറൻസിയായി വിദേശത്തേക്കു കടത്തിയതിനാൽ”ഡിജിറ്റൽ ഫൊറൻസിക് കുറ്റാന്വേഷണ വിദഗ്ധരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തും.