24x7news

മലപ്പുറം തിരൂർ സപ്ലൈകോ ഗോഡൗണിൽ കോടികളുടെ സാധനങ്ങൾ കാണാനില്ലെന്ന് പരാതി. 2.78 കോടിയുടെ സാധനങ്ങളാണ് കാണാതായത്. റേഷൻ വിതരണത്തിന് എത്തിച്ച അരി ഉൾപ്പടെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്.

തിരൂർ കടുങ്ങാത്തുകുണ്ടിലെ സപ്ലൈകോ ഗോഡൗണിലാണ് സംഭവം.മലപ്പുറം ജില്ലയിലെ 269 റേഷൻ കടകളിലേക്ക് വിതരണം ചെയ്യേണ്ട മട്ട അരി, പുഴുങ്ങലരി എന്നിവയാണ് കാണാതായത്.

2022-23 വർഷങ്ങളിലെ ഇൻ്റേർണൽ ഓഡിറ്റിങ്ങിനിടയിലാണ് ക്രമക്കേട് തിരിച്ചറിഞ്ഞത്. മാനേജർ സാധനങ്ങൾ കാണാനില്ലെന്ന് കാണിച്ച് കൽപ്പകച്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ജീവനക്കാരുടെ പങ്ക് അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

വിഷയത്തിൽ ഡിപ്പോയിലെ ഒഎസി ഉൾപ്പടെയുള്ള എട്ടു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.കൽപ്പകച്ചേരി പൊലീസിന് പരാതി ലഭിച്ച ഉടനെ മലപ്പുറം ജില്ലാ മേധാവിയെ അറിയിക്കുകയും തുടർന്ന് സംഭവം അന്വേഷിക്കുന്നതിനായി താനൂർ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു.

100 കിലോ ധാന്യത്തിൽ നിന്ന് ശരാശരി 200 ഗ്രാമെങ്കിലും റേഷൻ കടയിൽ എത്തുന്നതിന് മുമ്പായി നഷ്ടപ്പെടും. ഒരു വർഷം ഏകദേശം പതിനായിരത്തിലധികം ലോഡിൽ നിന്ന് വലിയ ഒരു അളവ് ധാന്യം നഷ്ടപ്പെട്ടേക്കാം.

ഇത് കണക്കിൽപ്പെടാറില്ലെ ന്നും ജീവനക്കാർ പറഞ്ഞു.രണ്ടുവർഷത്തെ പുറത്തുപോയ പതിനായിരത്തോളം ലോഡിൻ്റെ വിവരങ്ങൾ ശേഖരിച്ചാൽ മാത്രമേ ക്രമക്കേട് കണ്ടെത്താനാകൂ എന്ന് പൊലീസ് വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ സപ്ലൈക്കോയിൽ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിലാണ് ഇത്തരം വലിയ ക്രമക്കേട് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *