തൃശൂർ വർഷങ്ങളുടെ ‘വെജിറ്റേറിയൻ’ ശീലം അവസാനിപ്പിച്ച് കേരള കലാമണ്ഡലത്തിൽ ചിക്കൻ ബിരിയാണി വിളമ്പി. വിദ്യാർത്ഥികളുടെ നീണ്ട കാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലായിരിക്കുന്നത്.
1930ൽ കലാമണ്ഡലം സ്ഥാപിക്കപ്പെട്ടതുമുതൽക്കെ വെജിറ്റേറിയൻ ഭക്ഷണമാണ് ക്യാന്റീനിൽ വിളമ്പിയിരുന്നത്.
കാലത്തിനനുസരിച്ച് കലാമണ്ഡലവും മാറണം എന്നതും മാംസാഹാരം മെനുവിൽ ഉൾപ്പെടുത്തണമെന്നതും വിദ്യാർത്ഥികളുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു.
കലാമണ്ഡലത്തിൽ മാംസാഹാരം വിളമ്പാൻ പാടില്ലെന്ന് എഴുതപ്പെട്ട നിയമം ഇല്ലെങ്കിലും നീണ്ട കാലം അവ നിരോധിച്ച അവസ്ഥയായിരുന്നു.
വിദ്യാർത്ഥികൾ ഉഴിച്ചിലും പിഴിച്ചിലും പോലുള്ള ചികിത്സാ രീതികളിലൂടെ കടന്നുപോകേണ്ടതിനാൽ മാംസാഹാരം ശരീരത്തിന് അനുയോജ്യമല്ല എന്ന വാദം ഒരു വിഭാഗം അധ്യാപകർ ഉയർത്തുന്നുണ്ട്.
അതേസമയം, ക്യാന്റീനിൽ മാംസാഹാരം ഉണ്ടാക്കിത്തുടങ്ങിയിട്ടില്ല. നിരവധി വിദ്യാർത്ഥികൾ പുറത്തുനിന്ന് മാംസാഹാരം ഓർഡർ ചെയ്യുന്നത് കണ്ട കലാമണ്ഡലം അധികാരികൾ ക്യാമ്പസിനുള്ളിൽ അവ വിളമ്പാൻ അനുവദിക്കുകയായിരുന്നു. എല്ലാ ബുധനാഴ്ചകളിലും ഇത്തരത്തിൽ മാംസാഹാരം നൽകാനും തീരുമാനമായിട്ടുണ്ട്.