തിരുവനന്തപുരം കാട്ടാക്കടയിൽ സിപിഎം എംഎല്‍എ ജി സ്റ്റീഫന്റെ കാറിന് കടന്നുപോകാന്‍ വഴി നൽകിയില്ലെന്ന് ആരോപിച്ച് ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം. സ്റ്റീഫൻ എംഎല്‍എക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർക്കും എതിരെയാണ് പരാതി. എട്ടുമാസം ഗര്‍ഭിണിയായ യുവതിയും സംഘവും യാത്ര ചെയ്ത കാർ അടിച്ചു തകർത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നുമാണ് ആരോപണം.
യുവതിയും കുടുംബവും കാട്ടാക്കട പൊലീസില്‍ പരാതി നല്‍കി. ഇന്നലെ രാത്രിയിലാണ് സംഭവം. കാട്ടാക്കടയില്‍ കല്യാണ വിരുന്നില്‍ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ കാറും തല്ലിത്തകര്‍ത്തു. സംഘര്‍ഷത്തിനിടെ മാല പൊട്ടിച്ചെടുത്തെന്നും ഇവർ പറഞ്ഞു. ബിനീഷിന്‍റെ മൂക്കിനും കൈക്കും നെഞ്ചിനും പരിക്കുണ്ട്.