ലക്നൗ കൻവാർ യാത്ര കടന്നുപോകുന്ന വഴികളിലുള്ള ഭക്ഷണശാലകളിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവിൽ പ്രതിഷേധം കനക്കുന്നതിനിടെ വിവാദ പരാമർശവുമായി യോഗ ഗുരു ബാബാ രാംദേവ്.
ഭക്ഷണശാലയിൽ പേര് പ്രദർശിപ്പിക്കാൻ രാംദേവിന് പ്രശ്നമില്ല
കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശ് സർക്കാർ ഇത്തരമൊരു വിചിത്രമായ ഉത്തരവുമായി രംഗത്തെതിയത്. യുപി പൊലീസാണ് ഉത്തരവിറക്കിയത്.എല്ലാ വർഷവും ശിവ ഭക്തർ നടത്തിവരുന്ന തീർത്ഥാടനമാണ് കൻവാർ യാത്ര.
ജൂലൈ 22 നാണ് യാത്ര ആരംഭിക്കുന്നത്. എല്ലാവരും സ്വന്തം പേരിൽ അഭിമാനം ഉള്ളവരാകണം. പേര് മറച്ചുവെക്കേണ്ട കാര്യമില്ല. ശുദ്ധി മാത്രമാണ് ആവശ്യം.
നമ്മുടെ ജോലി ശുദ്ധമാണെങ്കിൽ അവിടെ നമ്മൾ ഹിന്ദുവാണോ മുസ്ലിമാണോ മറ്റേതെങ്കിലും സമുദായത്തിൽ നിന്നുള്ളതാണോ എന്നത് വിഷയമല്ല – രാംദേവ് പറഞ്ഞു.
മുസ്ലിം വിഭാത്തിന്റെ ഭക്ഷണശാലകൾ തിരിച്ചറിയാനും അവർക്കെതിരെ തിരിയാനുമാണെന്നാണ് ഉയരുന്ന ആരോപണം. ജാതി മത വിവേചനമാണ് നടക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.