24x7news.org

തിരുവനന്തപുരം: ചലച്ചിത്രമേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരംനിര്‍ദേശിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ തുടക്കംതൊട്ടേ അമിതതാത്പര്യം കാട്ടിയത് സര്‍ക്കാര്‍

2019-ല്‍ കിട്ടിയ റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് നിയമസഭയ്ക്കകത്തും പുറത്തും സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന് ആദ്യഘട്ടത്തില്‍ വിവരാവകാശ കമ്മിഷനെടുത്ത നിലപാടും സര്‍ക്കാരിന് ഊര്‍ജമായി റിപ്പോര്‍ട്ടിലെ വ്യക്തിപരമായ വിവരങ്ങള്‍ ഒഴികെയുള്ളവ നല്‍കാമെന്ന് വിവരാവകാശ കമ്മിഷന്‍ അടുത്തിടെ ഉത്തരവിട്ടപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ അനങ്ങിയത്വിവരാവകാശ കമ്മിഷനെടുത്ത തീരുമാനം ഹൈക്കോടതി ഒരാഴ്ചത്തേക്ക് വിലക്കിയിട്ടുണ്ട്

വ്യക്തികളുടെ സ്വകാര്യത ഹനിക്കാതെയുള്ള റിപ്പോര്‍ട്ട് പുറത്തുവിടാനാണ് കമ്മിഷന്റെ ഉത്തരവ്.

സാഹചര്യം ഇതായിരിക്കെ, സിനിമാവ്യവസായം മെച്ചപ്പെടുത്താനുള്ള പൊതുനിര്‍ദേശങ്ങളുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്എന്തിനുതടയണമെന്നാണ് ഉയര്‍ന്നിട്ടുള്ള ചോദ്യം. മാത്രമല്ല, റിപ്പോര്‍ട്ടുമായി ഒരുതരത്തിലും ബന്ധമില്ലാത്തവരാണ് ഇപ്പോള്‍ തടസ്സവാദവുമായി കോടതിയില്‍ വന്നിട്ടുള്ളതെന്നും ഒരുവിഭാഗം വാദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *