രത്തന്‍ ടാറ്റയുടെ മരണ ശേഷം ടാറ്റ ട്രസ്റ്റിന്‍റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തിയത് അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റയാണ്. കമ്പനി സ്വത്തുകള്‍ നോയല്‍ ടാറ്റ നിയന്ത്രിക്കുമെങ്കിലും രത്തന്‍ ടാറ്റയുടെ വ്യക്തിഗത സ്വത്തുകള്‍ ആര്‍ക്ക് ലഭിക്കുമെന്നാതാണ് ചോദ്യം. അവിവാഹതനായ രത്തന്‍ ടാറ്റ ഇക്കാര്യത്തില്‍ വില്‍പത്രം തയ്യാറാക്കിയിട്ടുണ്ട്
വില്‍പത്രം നടപ്പാക്കാന്‍ അഭിഭാഷകൻ ഡാരിയസ് ഖംബത, സുഹൃത്ത് മെഹ്ലി മിസ്ട്രി, അര്‍ധ സഹോദരിമായ ഷിറീന്‍, ഡീന്ന ജെജീഭോയ് എന്നിവരെയാണ് രത്തന്‍ ടാറ്റ ചുമതലപ്പെടുത്തിയത്. രത്തന്‍ ടാറ്റയുടെ അമ്മ സൂനോമിന്‍റെ രണ്ടാം വിവാഹത്തിലെ മക്കളാണ് ഷിറീനും ഡീന്ന ജെജീഭോയും. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമായ ഇരുവരും 1990 ല്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്‍റെ ബോര്‍ഡിലുണ്ടായിരുന്നു.
രത്തന്‍ ടാറ്റയുടെ വിശ്വസ്തനായ മെഹ്ലി മിസ്ട്രിയാണ് മറ്റൊരാള്‍. ടാറ്റ ഗ്രൂപ്പിന്‍റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്‍റെ 52 ശതമാനം ഓഹരി കയ്യിലുള്ള സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ് എന്നിവയില്‍ ട്രസ്റ്റി കൂടിയാണിദ്ദേഹം. ടാറ്റ സണ്‍സിന് ടാറ്റ കമ്പനികളിലുള്ള ഓഹരികളുടെ മൂല്യം 16.71 ലക്ഷംകോടി രൂപയാണ്.