ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളത്തിന് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (19), വിഷ്ണു വിനോദ് (9) വിക്കറ്റാണ് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ 43 റണ്‍സ് ചേര്‍ത്ത ശേഷമാണ് സഞ്ജു മടങ്ങിയത്.

മൂന്ന് ബൗണ്ടറികള്‍ സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ രണ്ടിന് 52 എന്ന നിലയിലാണ് കേരളം. രോഹന്‍ കുന്നുമ്മല്‍ (23), സല്‍മാന്‍ നിസാര്‍ (0) എന്നിവരാണ് ക്രീസില്‍. പോയിന്റ് ടേബിളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. കേരളം മുംബൈക്കും പിറകില്‍ മൂന്നാമതാണ്.

റണ്‍റേറ്റ്അടിസ്ഥാനത്തിലാണ് കേരളം പിറകിലായത്.നേരത്തെ, ടോസ് നേടിയ മഹാരാഷ്ട്ര ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് ബൗളിംഗ് തിരഞ്ഞെടുത്തു. ഗ്രൂപ്പ് ഇയില്‍ ആദ്യ മത്സരം ജയിച്ചാണ് ഇരുവരും വരുന്നത്. ആദ്യ മത്സരത്തില്‍ സര്‍വീസസിനെ തോല്‍പ്പിക്കാന്‍ കേരളത്തിനായിരുന്നു.

മഹാരാഷ്ട്ര ആദ്യ മത്സരത്തില്‍ നാഗാലന്‍ഡിനെ മറികടന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതൊണ് കേരളം ഇറങ്ങുന്നത്. മഹാരാഷ്ട്ര നിരയില്‍ റുതുരാജ് തിരിച്ചെത്തുകയായിരുന്നു. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ജിയോ സിനിമയിലൂടെ മത്സരം കാണാം

Leave a Reply

Your email address will not be published. Required fields are marked *