തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് സുരേഷ് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയ്യാറാക്കിയെന്ന് കണ്ടെത്തല്‍. ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് വ്യാജമായി ഉണ്ടാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെയുള്ള രേഖകള്‍ പോലീസ് ഐബി ഉദ്യോഗസ്ഥയുടെ ബാഗില്‍നിന്ന് കണ്ടെടുത്തു.

ഇതിനുശേഷമാണ് സുകാന്ത് വിവാഹത്തില്‍നിന്ന് പിന്മാറിയത്. വിവാഹത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം യുവതിയുടെ അമ്മയ്ക്ക് സുകാന്ത് അയയ്ക്കുകയും ചെയ്തു. യുവതിയുടെ മരണത്തിന് ഏതാനും ദിസം മുമ്പാണ് മെസ്സേജ് അയച്ചത്. ഇതേച്ചൊല്ലി യുവതിയും സുകാന്തും തമ്മില്‍ തര്‍ക്കമുണ്ടായി. ‘

ഇതെല്ലാമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ അനുമാനം.”ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ കഴിഞ്ഞ ദിവസമാണ് സുകാന്തിനെ പോലീസ് പ്രതി ചേര്‍ത്തത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

നിലവില്‍ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ക്കാനായി പോലീസ് കോടതിയില്‍ അറിയിക്കും.”തങ്ങള്‍ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഇരുവീട്ടുകാരും വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും ജാമ്യഹര്‍ജിയില്‍ സുകാന്ത് പറയുന്നു. എന്നാല്‍ ഒരു ജ്യോതിഷിയെ കണ്ടശേഷം യുവതിയുടെ വീട്ടുകാര്‍ താനുമായുള്ള ബന്ധം എതിര്‍ത്തു.

ഇതില്‍ യുവതി നിരാശയിലായിരുന്നു. തന്റെ മൊബൈല്‍ നമ്പര്‍പോലും ബ്ലോക്ക് ചെയ്യാന്‍ പറഞ്ഞു. എന്നാല്‍ തനിക്കൊപ്പം നില്‍ക്കാനാണ് യുവതി തീരുമാനിച്ചതെന്നും വീടെടുത്ത് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയെന്നും സുകാന്ത് ഹര്‍ജിയില്‍ പറയുന്നു.

വീട്ടുകാര്‍ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നതിനാല്‍ യുവതി സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും യുവതി ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിന് പിന്നില്‍ മാതാപിതാക്കളാണെന്നും സുകാന്ത് ആരോപിക്കുന്നു. ‘എന്നാല്‍ ഈ വാദങ്ങള്‍ യുവതിയുടെ കുടുംബം തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *