ജെറുസലേം: ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കത്തോലിക്കാ പളളി തകര്‍ന്നതിനുപിന്നാലെ മാപ്പുപറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ നൂറുകണക്കിന് സാധാരണക്കാര്‍ക്ക് അഭയം നല്‍കിയിരുന്ന ഹോളി ഫാമിലി കത്തോലിക്കാ പളളിക്കുനേരെ വ്യാഴാഴ്ച്ചയാണ് ഇസ്രയേല്‍ ടാങ്ക് ആക്രമണം നടത്തിയത്.
ഒരു പുരോഹിതനുള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ടെന്ന് നെതന്യാഹു പറഞ്ഞു. പളളിയില്‍ ടാങ്കിൽ നിന്നുളള ഷെല്ലുകള്‍ അബദ്ധത്തില്‍ പതിച്ചതാണെന്നും നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ദുരന്തമാണെന്നും നെതന്യാഹു പറഞ്ഞു.അതേസമയം, ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് ആക്രമണത്തെ ശക്തമായി അപലപിച്ചു.
‘ഹോളി ഫാമിലി കോമ്പൗണ്ടില്‍ അഭയം തേടിയെത്തിയ സാധാരണക്കാരാണ് ആക്രമണത്തിന് ഇരയായത്. യുദ്ധം മൂലം വീടും സ്വത്തും കുടുംബാംഗങ്ങളെയെല്ലാം ഇതിനോടകം നഷ്ടമായവര്‍, അവരുടെ ജീവന്‍ രക്ഷിക്കാനായി അഭയം തേടിയ പളളിയാണ് ആക്രമിച്ചത്’ പാത്രിയാര്‍ക്കേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കത്തോലിക്കാ പളളിയില്‍ ആക്രമണം നടത്തിയത് ഇസ്രയേലിന്റെ തെറ്റായിരുന്നു. അക്കാര്യം ട്രംപിനെ നെതന്യാഹു അറിയിച്ചു’ ലീവിറ്റ് പറഞ്ഞു. ആക്രമണത്തെ അപലപിച്ച് വത്തിക്കാനും രംഗത്തെത്തിയിരുന്നു.