ടെസ്റ്റ് ക്രിക്കറ്റില് ഇന്ത്യന്‍ നായകനാകുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രപുസ്തകങ്ങളില്‍ ഇടം നേടി. ഗുവാഹത്തിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ പന്താണ് ടീമിനെ നയിക്കുന്നത്.

കഴുത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട സാധാരണ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായിട്ടാണ് ഋഷഭ് പന്ത് നായക സ്ഥാനത്തേക്ക് എത്തിയത്. 48-ാം ടെസ്റ്റ് കളിച്ച 28 കാരന്‍ ഇപ്പോള്‍ ഇന്ത്യയുടെ 38-ാമത്തെ ടെസ്റ്റ് ക്യാപ്റ്റനും എംഎസ് ധോണിക്ക് ശേഷം ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ദേശീയ ടീമിനെ നയിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറുമാണ്.

2008 നും 2014 നും ഇടയില്‍ 60 ടെസ്റ്റ് മാച്ചുകളിലാണ് ധോണി ഇന്ത്യയെ നയിച്ചത്.തീര്‍ച്ചയായും, ഒരു മത്സരം സൗത്ത് ആഫ്രിക്ക ലീഡ് ചെയ്യുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും മികച്ച സാഹചര്യമല്ല.

എന്നാല്‍ ബിസിസിഐ എനിക്ക് ഈ അവസരം നല്‍കിയതില്‍ ഞാന്‍ അഭിമാനിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ നയിക്കുമ്പോഴെല്ലാം അത് ഏറ്റവും അഭിമാനകരമായ നിമിഷമാണ്”. പന്ത് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *