സൗത്ത് സ്പെയിനിലെ അദാമുസിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 21 മരണം. ഞായറാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുകയാണ്.
സ്പെയിനിലെ മലാഗയിലുണ്ടായ ഈ ട്രെയിൻ അപകടം വലിയ നടുക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തകർന്ന ബോഗികൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അധികൃതർ പ്രത്യേക സംഘത്തെ നിയോഗിച്ചു.
സ്പെയിനിലെ ട്രെയിൻ ദുരന്തത്തിൽ രാജാവ് ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റീഷ്യയും അതീവ ദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതരെ സഹായിക്കാൻ സർക്കാർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി.
