പാക്കിസ്ഥാൻ വികസിപ്പിക്കുന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ അമേരിക്കയെ വരെ ലക്ഷ്യമിടാൻ ശേഷിയുള്ളവയാകാമെന്ന് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ് മുന്നറിയിപ്പ് നൽകി. സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിക്ക് നൽകിയ ഔദ്യോഗിക മൊഴിയിലാണ് പാക്കിസ്ഥാന്റെ വർധിച്ചുവരുന്ന മിസൈൽ കരുത്തിനെക്കുറിച്ച് അവർ ആശങ്ക പ്രകടിപ്പിച്ചത്.
നിലവിൽ 3,000-ൽ താഴെയുള്ള പാക് മിസൈലുകളുടെ എണ്ണം 2035-ഓടെ 16,000 കടക്കുമെന്ന് തുൾസി ഗബാർഡ് മുന്നറിയിപ്പ് നൽകി. റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങൾക്കൊപ്പം പാക്കിസ്ഥാനും യുഎസിനെ വരെ ലക്ഷ്യം വെക്കാൻ ശേഷിയുള്ള നൂതനമായ മിസൈൽ സംവിധാനങ്ങൾ വികസിപ്പിക്കുകയാണെന്നും അവർ സെനറ്റിൽ വ്യക്തമാക്കി.
യുഎസിന്റെ മിസൈൽ പ്രതിരോധം തകർക്കാൻ ചൈനയും റഷ്യയും അത്യാധുനിക സംവിധാനങ്ങൾ വികസിപ്പിക്കുമ്പോൾ, ഉത്തര കൊറിയയുടെ ഐസിബിഎമ്മുകൾ (ICBM) ഇതിനകം തന്നെ അമേരിക്കൻ മണ്ണിൽ എത്താൻ ശേഷിയുള്ളവയാണ്.
ഈ രാജ്യങ്ങൾ തങ്ങളുടെ ആണവായുധ ശേഖരം അതിവേഗം വർധിപ്പിക്കുന്നത് യുഎസിന് വലിയ സുരക്ഷാ വെല്ലുവിളിയാണെന്നും ഗബാർഡ് ചൂണ്ടിക്കാട്ടി.
