അബുദാബിയിലെ കെസാദ് വ്യവസായ മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റു. പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർത്തുവെങ്കിലും അവശിഷ്ടങ്ങൾ പതിച്ചുണ്ടായ തീപിടിത്തമാണ് നാശനഷ്ടമുണ്ടാക്കിയത്.
ഇതിനിടെ മധ്യ ഇറാനിലെ യുറേനിയം പ്ലാന്റിൽ ഇസ്രയേൽ ബോംബാക്രമണം നടത്തി. ഇതിന് തിരിച്ചടിയായി യുഎസ്–ഇസ്രയേൽ സഖ്യരാജ്യങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയുമെന്ന് ഇറാൻ.
