നിലമ്പൂർ (മലപ്പുറം) ∙ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് ചാലിയാറിലൂടെ 38 കിലോമീറ്ററോളം ഒഴുകി കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീരഭാഗങ്ങളും. മുണ്ടക്കൈ പള്ളി ഇമാം ഗൂ‍ഡല്ലൂർ മണ്ണാത്തിവയൽ സ്വദേശി ശിഹാബ് ഫൈസി (33), ചൂരൽമല ആമക്കുഴിയിൽ സക്കീറിന്റെയും തബ്സിയയുടെയും മകളും പത്താം ക്ലാസ് വിദ്യാർഥിയുമായ മിൻഹ ഷെറിൻ (15), ചൂരൽമല ചിലക്കര വീട്ടിൽ ഉബൈദിന്റെ മകൾ സിയ നൗറിൻ (11) എന്നിവരെ മാത്രമാണു തിരിച്ചറിഞ്ഞത്. മിൻഹയുടെ മാതാവ് തബ്സിയയുടെ മൃതദേഹം സംഭവസ്ഥലത്തുതന്നെ കണ്ടെത്തിയിരുന്നു.

ഇന്നലെ രാവിലെ മുതൽ കുമ്പളപ്പാറ മുതൽ ചുങ്കത്തറ വരെ ചാലിയാറിന്റെ വിവിധ തീരങ്ങളിൽനിന്നു പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *