അമേരിക്കയിൽ നിന്ന് പാചകവാതകം (എൽപിജി) ഇറക്കുമതി ചെയ്യാൻ ഒരുവർഷത്തെ കരാറിൽ ഒപ്പുവച്ച് ഇന്ത്യയുടെ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ. ചരിത്രത്തിലാദ്യമാണിതെന്നും ലോകത്തെ ഏറ്റവും വേഗം വളരുന്നതും ഏറ്റവും വലുതുമായ എൽപിജി വിപണി അമേരിക്കയ്ക്ക് തുറന്നുകൊടുക്കുകയാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർജീപ് സിങ് പുരി എക്സിൽ വ്യക്തമാക്കി.

ഇന്ത്യ എൽപിജി സ്രോതസ്സുകളെ വൈവിധ്യവൽക്കരിക്കുകയാണെന്നും ജനങ്ങൾക്ക് കുറഞ്ഞചെലവിൽ‌, തടസ്സമില്ലാതെ എൽപിജി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് പ്രധാനമന്ത്രി ഉജ്വല യോജനയുടെ ആനുകൂല്യം നേടുന്ന വനിതകൾക്ക് കുറഞ്ഞ ചെലവിൽ എൽപിജി ലഭ്യമാക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.

വർഷം 2.2 മില്യൻ ടൺ എൽപിജി വാങ്ങാനാണ് കരാർ. ഇന്ത്യയിലേക്കുള്ള മൊത്തം എൽപിജി ഇറക്കുമതിയുടെ 10 ശതമാനമാണ് ഇതുപ്രകാരം അമേരിക്കയിൽ നിന്നെത്തുകകരാർ ഒപ്പിടുന്നതിന് മുൻപായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസിഎൽ), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) കമ്പനികൾ യുഎസിലെത്തി എണ്ണക്കമ്പനികളുമായി ചർച്ച നടത്തിയിരുന്നു.

ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ ഈ വർഷം തന്നെ യാഥാർഥ്യമായേക്കുമെന്നാണ് സൂചനകൾ. യുഎസിന്റെ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാനുള്ള നടപടികൾക്കും ഇന്ത്യൻ കമ്പനികൾ തുടക്കമിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ എൽപിജി ഇറക്കുമതിക്കുള്ള കരാറിലേക്കും ഇന്ത്യൻകമ്പനികൾകടന്നത്.

Leave a Reply

Your email address will not be published. Required fields are marked *