ട്വന്റി20 ലോകകപ്പിൽ ഇന്ത്യയോടേറ്റ തോൽവി പാക്കിസ്ഥാനിൽ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെക്കുന്നു. ടീമിന്റെ മോശം പ്രകടനത്തിൽ സൈനിക മേധാവി അസിം മുനീർ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിനെ അതൃപ്തി അറിയിച്ചു. ഇതിനെത്തുടർന്ന് പിസിബി ചെയർമാനും മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയുടെ സ്ഥാനം ഭീഷണിയിലാണ്. ഇന്ത്യയുമായുള്ള പരാജയം കേവലം ഒരു കായിക തോൽവിയായല്ല, മറിച്ച് ഭരണകൂടത്തിന്റെ വീഴ്ചയായാണ് സൈന്യം കാണുന്നത്.

ഇന്ത്യയോടേറ്റ തോൽവി പാകിസ്താനിൽ ഭരണപരമായ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയുടെ പ്രവർത്തനങ്ങളിലും മുന്നൊരുക്കങ്ങളിലും അതൃപ്തിയുള്ള സൈനിക മേധാവി അസിം മുനീർ, ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചു.

കേവലം ഒരു മത്സരത്തിലെ പരാജയമെന്നതിലുപരി രാജ്യത്തിന്റെ അഭിമാനത്തിന് നഖ്‌വി ക്ഷതമേൽപ്പിച്ചു എന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.ടീമിന്റെ മോശം തയാറെടുപ്പിലും പിസിബിയുടെ കെടുകാര്യസ്ഥതയിലും പ്രകോപിതനായ സൈനിക മേധാവി അസിം മുനീർ, പ്രധാനമന്ത്രിയെ അതൃപ്തി അറിയിച്ചു.

സൈന്യം നിലപാട് കടുപ്പിച്ചതോടെ പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയുടെ സ്ഥാനം തുലാസിലായി. നഖ്‌വിയെ ഉടൻ പുറത്താക്കാൻ ഷെഹ്‌ബാസ് ഷെരീഫ് ആലോചിക്കുന്നതായാണ് വിവരം.

ലോകകപ്പ് ബഹിഷ്കരണവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സൈനിക മേധാവി അസിം മുനീറിന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചത് നഖ്‌വിക്ക് തിരിച്ചടിയായി. ഐസിസി ഭീഷണിയെ ഭയപ്പെടുന്നില്ലെന്ന് പറയുന്നതിനിടെ മുനീറിന്റെ പേര് പരാമർശിച്ചത് സൈന്യത്തെ ചൊടിപ്പിച്ചു.

ഈ ‘തള്ളും’ ഒപ്പം ഇന്ത്യയോടേറ്റ തോൽവിയും കൂടിയായതോടെ നഖ്‌വിയുടെ കസേര തെറിക്കുമെന്നുറപ്പായി.ഐസിസി ഉപരോധങ്ങളെ സൈന്യം ഭയപ്പെടുന്നില്ലെന്ന നഖ്‌വിയുടെ അനാവശ്യ പ്രസ്താവന ഫീൽഡ് മാർഷൽ അസിം മുനീറിനെ ചൊടിപ്പിച്ചു.

ഇതിനുപിന്നാലെ ഇന്ത്യയോടേറ്റ തോൽവി കൂടി വന്നതോടെ സൈന്യം നിലപാട് കടുപ്പിച്ചു. ഇതോടെ പിസിബി ചെയർമാൻ സ്ഥാനത്തുനിന്ന് മൊഹ്‌സിൻ നഖ്‌വി ഉടൻ പുറത്താകുമെന്നുറപ്പായി.

Leave a Reply

Your email address will not be published. Required fields are marked *