ടി20 ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ പാക് താരം എന്ന റെക്കോർഡ് സാഹിബ്സാദ ഫർഹാൻ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനത്തോടെ മുഹമ്മദ് റിസ്വാനെ മറികടന്നാണ് താരം ഈ നേട്ടം കൈവരിച്ചത്.
ഇംഗ്ലണ്ടിനെതിരെ 45 പന്തിൽ 63 റൺസ് നേടിയതോടെ ഈ ലോകകപ്പ് എഡിഷനിൽ സാഹിബ്സാദ ഫർഹാന്റെ ആകെ സമ്പാദ്യം 283 റൺസായി. ഇതോടെ 2021-ൽ 281 റൺസ് നേടിയ മുഹമ്മദ് റിസ്‌വാനെ മറികടന്ന് ഒരു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ പാക് താരം എന്ന റെക്കോർഡ് 29-കാരനായ ഫർഹാൻ സ്വന്തമാക്കി.
ഈ പട്ടികയിൽ 303 റൺസുമായി മുൻ നായകൻ ബാബർ അസം (2021) മാത്രമാണ് ഇനി ഫർഹാന് മുന്നിലുള്ളത്.
ടി20 ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ പാകിസ്ഥാൻ താരങ്ങളുടെ പട്ടിക താഴെ നൽകുന്നു:
| താരം | വർഷം | ഇന്നിങ്സ് | റൺസ് |
| ബാബർ അസം | 2021 | 6 | 303 |
| സാഹിബ്സാദ ഫർഹാൻ | 2026 | 5 | 283 |
| മുഹമ്മദ് റിസ്‌വാൻ | 2021 | 6 | 281 |
| സൽമാൻ ബട്ട് | 2010 | 6 | 223 |
| മിസ്ബാഹ് ഉൽ ഹഖ് | 2007 | 7 | 218 |
ഫഖർ സമൻ (25), ബാബർ അസം (25) എന്നിവർ പൊരുതിയെങ്കിലും മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഇംഗ്ലണ്ടിനായി ലിയാം ഡോസൺ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ജോഫ്ര ആർച്ചർ, ജെയ്മി ഓവർട്ടൺ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും സ്വന്തമാക്കി.
