ഫുട്‌ബോളിൽ കൈസർ എന്നറിയപ്പെടുന്ന ഒരേയൊരു താരമേയുള്ളൂ. സ്വീപ്പർ എന്ന പൊസിഷനെപ്പറ്റി പറയുമ്പോൾ ഒഴിവാക്കപ്പെടാൻ പറ്റാത്ത പേരുകാരനും അയാളാണ്. ക്യാപ്റ്റനായും പരിശീലകനായും ലോകകപ്പ് നേടിയ ഫ്രാൻസ് ബെക്കൻബോവർ.മുന്നിലേക്ക് കയറിക്കളിക്കാൻ തുടങ്ങിഒഫൻസീവ് സ്വീപ്പറിലേക്കുള്ള മാറ്റമാണ് കളിയുടെ ജാതകം തിരുത്തിയത്. ബോവറിന്റെ അളന്നുമുറിച്ച പാസുകളും ലോങ്ബോളുകളും.ജർമൻ ആക്രമണത്തിന് പുതിയ മാനം നൽകി. 25-ാം മിനിറ്റിൽ ടീം സമനില പിടിച്ചു. 43-ാം മിനിറ്റിൽ വിജയഗോളുംബെക്കൻബോവറുടെ പൊസിഷൻ മാറ്റത്തിലൂടെ ജർമൻ ടീമിന്റെ ഗെയിംപ്ലാനിൽ വന്ന മാറ്റത്തെ ചെറുക്കാനുള്ള മറുതന്ത്രം റിനസ് മൈക്കിളിന്റെ കൈയിൽ.ഇല്ലാതെപോയിജർമനിയും ബയേൺ മ്യൂണിക്കിലും സ്വീപ്പറുടെ റോളിൽ ബെക്കൻബോവർ അനുയോജ്യനായത് സ്വതന്ത്രമായി കളിക്കാനുള്ളദീർഘവീക്ഷണവും പന്ത് കൈമാറിക്കളിക്കാനുളള മികവുമായിരുന്നുഎഴുപതുകളിൽ വിയന്നയിൽ നടന്ന കളിക്കിടെ ഓസ്ട്രിയൻ രാജാവായിരുന്നഫ്രണ്ട്‌സ് ജോസഫ് ഒന്നാമന്റെ പ്രതിമയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ്ചെയ്തതോടെയാണ് ബെക്കൻ ബോവർക്ക് കൈസറെന്ന വിളിപ്പേര് വന്നതെന്നൊരു കഥയുണ്ട്. കൈസറെന്ന പേരിന് പിന്നിൽകഥകളൊരുപാടുണ്ടെങ്കിലും ലോക ഫുട്‌ബോളിലും ക്ലബ്ബ് ഫുട്‌ബോളിലും വാണരുളി ബെക്കൻബോവർ ആ പേരിനോട് നീതിപുലർത്തുന്നത് ആരാധകർപലകുറി കണ്ടു.