ദക്ഷിണേന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകൻ ഡോ. സി.ജെ. റോയ് (57) വെള്ളിയാഴ്ച ഉച്ചയ്ക്ക് ബെംഗളൂരുവിലെ ഓഫീസിനുള്ളിൽ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലും വസതിയിലും ആദായനികുതി വകുപ്പ് (IT) റെയ്ഡ് നടത്തിവരികയായിരുന്നു.
ഈ റെയ്ഡിനിടെ രേഖകൾ എടുക്കാനായി തന്റെ മുറിയിലേക്ക് പോയ റോയ്, സ്വന്തം ലൈസൻസുള്ള തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഉടൻതന്നെ അദ്ദേഹത്തെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
നികുതി പരിശോധനയുമായി ബന്ധപ്പെട്ട കടുത്ത മാനസിക സമ്മർദ്ദമാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്ന്പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.നികുതി വെട്ടിപ്പ് ആരോപണത്തെത്തുടർന്ന് കൊച്ചിയിൽ നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനിടെയാണ് സി.ജെ. റോയ് ജീവനൊടുക്കിയത്.
രാവിലെ പത്ത് മണിയോടെ പരിശോധന ആരംഭിക്കുകയും, ചോദ്യം ചെയ്യലിനിടെ രേഖകൾ എടുക്കാൻ അടുത്ത മുറിയിലേക്ക് പോയ അദ്ദേഹം സ്വയം വെടിയുതിർക്കുകയുമായിരുന്നു.
കേരളത്തിലും ഗൾഫിലുമായി വിപുലമായ ബിസിനസ് ശൃംഖലയുള്ള സി.ജെ. റോയിയുടെ മരണം റിയൽ എസ്റ്റേറ്റ് മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്.നികുതി വെട്ടിപ്പ് ആരോപണങ്ങളിൽ കൊച്ചിയിൽ നിന്നുള്ള ആദായനികുതി സംഘം ചോദ്യം ചെയ്യുന്നതിനിടെയാണ് സി.ജെ. റോയിയുടെ അപ്രതീക്ഷിത മരണം.
ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാൻ അടുത്ത മുറിയിലേക്ക് പോയ അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു. മുമ്പ് റെയ്ഡുകൾക്കെതിരെ അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. ഈ മരണം ദക്ഷിണേന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്
