രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള സർക്കാർ നീക്കത്തെ നിയമസഭയിൽ സംയുക്തമായി നേരിടാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു.

ഡി.കെ. മുരളിയുടെ പരാതിയിൽ എത്തിക്സ് കമ്മിറ്റി നടപടികളുമായി മുന്നോട്ടുപോകുന്നതിനെതിരെ സഭയിൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷ നീക്കം. രാഷ്ട്രീയ പ്രേരിതമായ നീക്കമാണിതെന്ന് ആരോപിച്ചാണ് യു.ഡി.എഫ് പ്രതിഷേധം കടുപ്പിക്കുന്നത്.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതികളിൽ പാർട്ടിക്ക് പങ്കില്ലെന്നും നിയമവഴിയിൽ നേരിടട്ടെയെന്നുമാണ് കോൺഗ്രസ് നിലപാട്.

നേരത്തെ രണ്ട് പരാതികളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. മൂന്നാമത്തെ പരാതിയിൽ സർക്കാർ കേസെടുത്തതിനെ എതിർക്കുന്നില്ലെന്നും എന്നാൽ രാഷ്ട്രീയ പ്രേരിതമായ അയോഗ്യതാ നീക്കങ്ങളെ നിയമസഭയിൽ പ്രതിരോധിക്കുമെന്നും യു.ഡി.എഫ് വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെ എത്തിക്സ് കമ്മിറ്റി വഴി അയോഗ്യനാക്കാനുള്ള നീക്കത്തെ നിയമസഭയിൽ ഒറ്റക്കെട്ടായി എതിർക്കാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. ക്രിമിനൽ കേസുകളിൽ നിയമം വഴിനടക്കട്ടെ എന്ന നിലപാടുണ്ടെങ്കിലും, സഭയിലെ അയോഗ്യതാ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രതിപക്ഷ പക്ഷം. സഭയ്ക്കുള്ളിൽ യു.ഡി.എഫ് നടത്തിയ പ്രത്യേക യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമെടുത്തത്.

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള നീക്കത്തെ സഭയിൽ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ യു.ഡി.എഫ് തീരുമാനിച്ചു. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ്‌വഴക്കം നിയമസഭയിലില്ലെന്നും ഈ നീക്കം ചട്ടവിരുദ്ധമാണെന്നും പാർലമെന്ററി പാർട്ടി യോഗം വിലയിരുത്തി.

സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുണ്ടായാൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അയോഗ്യതാ നീക്കത്തിൽ യു.ഡി.എഫ് നിലപാട് എത്തിക്‌സ് കമ്മിറ്റിയിൽ വ്യക്തമാക്കാൻ റോജി എം. ജോൺയു.എ. ലത്തീഫ് എന്നിവരെ ചുമതലപ്പെടുത്തി.

നിലവിലെ കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധമായ ഇത്തരം നടപടികളെ കമ്മിറ്റിയിൽ ശക്തമായി എതിർക്കാനാണ് ഇവരോടുള്ള നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *