കേരളത്തിൽ വേരുകളുള്ള അധോലോക കുറ്റവാളി കുമാർ പിള്ളയെ ഹോങ്കോങ്ങിലേക്ക് തിരികെ അയക്കാൻ മുംബൈ പ്രത്യേക കോടതി ഉത്തരവിട്ടു.

2016-ൽ സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്താൻ കാരണമായ മൂന്ന് കേസുകളിലും ഇയാൾ കുറ്റവിമുക്തനായതോടെയാണിത്. വിദേശത്തുനിന്ന് ഒരാളെ കൈമാറുമ്പോൾ ഏത് കേസിലാണോ അനുമതി ലഭിച്ചത്, ആ കേസുകളിൽ മാത്രമേ വിചാരണ നടത്താവൂ എന്ന നിയമപരമായ ചട്ടം (Extradition Act) ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

ഹോങ്കോങ് പൗരത്വമുള്ള കുമാറിനെതിരെ മറ്റ് കേസുകൾ നിലവിലുണ്ടെങ്കിലും, അവയിൽ വിചാരണ നടത്താൻ ഹോങ്കോങ് അധികൃതരുടെ പ്രത്യേക അനുമതിയില്ലാത്തതിനാൽ ഇന്ത്യയിൽ തടഞ്ഞുവെക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.2016-ൽ സിംഗപ്പൂരിൽനിന്ന് നാടുകടത്തി ഇന്ത്യയിലെത്തിച്ച കുമാർ പിള്ളയെ ഒരു മാസത്തിനകം ഹോങ്കോങ്ങിലേക്ക് തിരിച്ചയക്കാൻ പ്രത്യേക മക്കോക്ക കോടതി ഉത്തരവിട്ടു.

മൂന്ന് കേസുകളിൽ വിചാരണ നടത്താമെന്ന ധാരണയിലായിരുന്നു ഇയാളെ കൈമാറിയിരുന്നത്. എന്നാൽ ഈ കേസുകളിലെല്ലാം കുമാർ പിള്ള കുറ്റവിമുക്തനായി. ഇതോടെ, നാടുകടത്തൽ കരാർ പ്രകാരം മറ്റ് കേസുകളിൽ അനുമതിയില്ലാതെ വിചാരണ നടത്താൻ കഴിയില്ലെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

മുംബൈയിലെ വിക്രോളിയിൽ താമസമാക്കിയിരുന്ന മലയാളി കുടുംബമായിരുന്നു കുമാർ പിള്ളയുടേത്. കന്യാകുമാരി സ്വദേശിയായ അച്ഛൻ കൃഷ്ണപിള്ള വിക്രോളിയിൽ ഒരു ക്ലബ്ബ് നടത്തിയാണ് ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്. മുംബൈയിൽ ദക്ഷിണേന്ത്യക്കാർക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായ കാലത്ത്, വിക്രോളിയിലെ മലയാളി-തമിഴ് സമൂഹത്തിന് വലിയൊരു കരുത്തായിരുന്നു അദ്ദേഹം.

എന്നാൽ, പ്രാദേശികരാഷ്ട്രീയക്കാരുമായുള്ള തർക്കത്തിനൊടുവിൽ കൃഷ്ണപിള്ള കൊല്ലപ്പെട്ടു. അച്ഛന്റെ മരണത്തിന് പ്രതികാരം ചെയ്യാനാണ് എൻജിനീയറിങ് ബിരുദധാരിയായ കുമാർ പിള്ള അധോലോകത്തിലേക്ക് എത്തിയത്.ഹാജി മസ്താൻ, വരദരാജ മുതലിയാർ തുടങ്ങിയവരുമായുള്ള ബന്ധത്തിലൂടെ വളർന്ന കൃഷ്ണപിള്ള, വിക്രോളിയിൽ സിദ്ധിവിനായക് സ്കൂളും ക്ഷേത്രവും സ്ഥാപിച്ച് ശ്രദ്ധേയനായി.

എന്നാൽ, തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വിൽക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, ദാവൂദ് സംഘാംഗമായ ലാൽസിങ് ചൗഹാന്റെ അനുയായികൾ അദ്ദേഹത്തെ സ്കൂൾ സ്റ്റോർ റൂമിൽ വെച്ച് കൊലപ്പെടുത്തി.

അച്ഛന്റെ ഈ മരണത്തിന് പ്രതികാരം തീർക്കാനാണ് എൻജിനീയറിങ് ബിരുദധാരിയായ കുമാർ പിള്ള പിന്നീട് അധോലോകത്തേക്ക് ഇറങ്ങിയത്.അച്ഛന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ എൻജിനീയറിങ് ബിരുദധാരിയായ കുമാർ പിള്ള അമർനായിക് സംഘത്തിൽ ചേർന്നു.

പ്രതികളെ വകവരുത്തും വരെ ചെരിപ്പിടില്ലെന്ന് ശപഥം ചെയ്ത ഇയാൾ, അച്ഛന്റെ ഘാതകനായ ലാൽസിങ് ചവാനെ ബോറിവ്‌ലി സ്റ്റേഷന് പുറത്തുവെച്ച് വധിച്ചു.

ഇതോടെയാണ് കുമാർ പിള്ള പോലീസിന്റെ പ്രധാന നോട്ടപ്പുള്ളിയായി മാറിയത്.അമർ നായിക് കൊല്ലപ്പെട്ടതോടെ സഹോദരൻ അശ്വിൻ നായിക്കിനൊപ്പം കുമാർ പിള്ള അധോലോകത്ത് സജീവമായി. ഭീഷണിപ്പെടുത്തി പണം തട്ടൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ, നായിക് സംഘം തകർന്നതോടെ മുംബൈ വിട്ടു.

ചെന്നൈ വഴി എൽടിടിഇ ബന്ധം സ്ഥാപിച്ച് വിദേശത്തേക്ക് കടന്ന പിള്ള, പിന്നീട് ഹോങ്കോങ്ങിൽ സ്ഥിരതാമസമാക്കി. 1999-ൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ 2016-ലാണ് ഇന്റർപോൾ സഹായത്തോടെ സിംഗപ്പൂരിൽ നിന്ന് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *