ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ഒമാനും ഐക്യരാഷ്ട്രസഭയും ചേർന്ന് രൂപീകരിച്ച താൽക്കാലിക സമുദ്ര ഇടനാഴി ഉപയോഗിക്കാൻ ശ്രമിച്ച ഇന്ത്യൻ എണ്ണക്കപ്പൽ ഇറാൻ സൈന്യം തിരിച്ചയച്ചു. തങ്ങൾ നിശ്ചയിച്ച ഷിപ്പിംഗ് പാതയിലൂടെ മാത്രം സഞ്ചരിക്കാൻ ഇറാൻ റേഡിയോ വഴി മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന്, കുവൈറ്റിൽ നിന്ന് 20 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി വരികയായിരുന്ന ഇന്ത്യൻ കപ്പൽ (ലീല വാദിനാർ) ഒമാൻ തീരത്തുനിന്നും യു-ടേൺ എടുത്ത് മടങ്ങുകയായിരുന്നു.

മേഖലയിലെ സംഘർഷത്തിൽ കുടുങ്ങിയ കപ്പലുകളെ ഒഴിപ്പിക്കാൻ ജൂൺ 24-നാണ് യു.എസ് മേൽനോട്ടത്തിൽ ഒമാനി ഇടനാഴി പ്രഖ്യാപിച്ചത്. എന്നാൽ ഖത്തർ, സൗദി കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ യു.എസ് ഇറാന് മേൽ ശക്തമായ വ്യോമാക്രമണം നടത്തുകയും വെടിനിർത്തൽ കരാർ റദ്ദാക്കുകയും ചെയ്തതോടെ മേഖലയിൽ വീണ്ടും യുദ്ധസമാനമായ അന്തരീക്ഷം ഉടലെടുത്തു. നിലവിലെ ഭീഷണിയെ തുടർന്ന് അന്താരാഷ്ട്ര സമുദ്ര ഏജൻസികൾ സുരക്ഷാ ജാഗ്രത ‘severe’ (അതിരൂക്ഷം) ആയി ഉയർത്തിയിട്ടുണ്ട്. ഇന്ത്യൻ കപ്പലിന് പുറമെ ഖത്തറിന്റെ മൂന്ന് എൽ.എൻ.ജി കപ്പലുകളും സുരക്ഷ മുൻനിർത്തി പാത മാറി സഞ്ചരിച്ചതായാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *