സിക്കിമിൽ മണ്ണിടിച്ചിൽ മൂന്ന് പേർ മരിച്ചു. കാണാതായ 9 പേർക്കായി തിരച്ചിൽ തുടരുന്നു. സൈനിക ക്യാമ്പിന് സമീപം ഇന്നലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ വൈകിട്ടാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സൈനിക ക്യാമ്പിന് സമീപമാണ് അപകടം ഉണ്ടായത്.
മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒമ്പത് പേരെ കാണാതായാണ് വിവരം. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.അതേസമയം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ 34 മരണം റിപ്പോർട്ട് ചെയ്തു. അസമിലും ത്രിപുരയിലും മേഘാലയിലും വെള്ളപ്പൊക്കം.
മൂന്നുലക്ഷത്തോളം പേരെ മഴക്കെടുതി ബാധിച്ചു.അസമിൽ പതിനായിരത്തിധികം പേർ ദുരിതാശ്വാസ ക്യാമ്പിലാണ്. അരുണാചൽപ്രദേശിൽ കുടുങ്ങിക്കിടന്ന 14 പേരെ വ്യോമസേന രക്ഷപ്പെടുത്തി.മണിപ്പൂരിലും അസമിലും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ബ്രഹ്മപുത്ര, കടഖൽ, ബരാക് ഉൾപ്പെടെ നദികൾ അപകടനിലയ്ക്ക് മുകളിൽ ഒഴുകുകയാണ്. മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെയും സേനാപതിയിലും അസമിലെ സിൽചറിലും സ്കൂളുകൾക്ക് അവധി നൽകി.