തൃശ്ശൂർ: കിഴക്കേക്കോട്ടയിലെ ബിഷപ്പ് പാലസ് റോഡിലുള്ള പാലസ്‌വ്യൂ വീടിന് ടാറ്റാ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. സെയ്ന്റ് തോമസ് കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫ. കെ.പി. ആന്റണിയും ഭാര്യ അച്ചാമ്മയും നിർമിച്ച വീടാണിത്. ടാറ്റാ സ്റ്റീൽസിൽ കുറച്ച് ഓഹരികളുണ്ടായിരുന്ന ആന്റണി വീടുനിർമിക്കാൻ വിലക്കുറവിൽ കമ്പി ആവശ്യപ്പെട്ട് ടാറ്റാ സ്റ്റീൽ കമ്പനിയുടെ പ്രധാന ഓഫീസിലേക്ക് കത്തയച്ചു. വലിയ വിലക്കുറവിൽ കമ്പി തൃശ്ശൂരിലെത്തിച്ചു നൽകി.
തൃശ്ശൂർ: കിഴക്കേക്കോട്ടയിലെ ബിഷപ്പ് പാലസ് റോഡിലുള്ള പാലസ്‌വ്യൂ വീടിന് ടാറ്റാ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. സെയ്ന്റ് തോമസ് കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫ. കെ.പി. ആന്റണിയും ഭാര്യ അച്ചാമ്മയും നിർമിച്ച വീടാണിത്.
ടാറ്റാ സ്റ്റീൽസിൽ കുറച്ച് ഓഹരികളുണ്ടായിരുന്ന ആന്റണി വീടുനിർമിക്കാൻ വിലക്കുറവിൽ കമ്പി ആവശ്യപ്പെട്ട് ടാറ്റാ സ്റ്റീൽ കമ്പനിയുടെ പ്രധാന ഓഫീസിലേക്ക് കത്തയച്ചു. വലിയ വിലക്കുറവിൽ കമ്പി തൃശ്ശൂരിലെത്തിച്ചു നൽകി.
ജോലിക്കായി തോമസ് അമേരിക്കയിലെത്തിയശേഷം രത്തൻടാറ്റയുമായി കത്തിടപാടിലൂടെ ബന്ധമുണ്ടാക്കി. അത് വലിയ ബന്ധമായി. രത്തൻ ടാറ്റ അമേരിക്കയിൽ പോയപ്പോൾ തോമസിനെ നേരിൽക്കണ്ടു. ജെ.ആർ.ഡി. ടാറ്റ ഒപ്പിട്ട രേഖാചിത്രം അപൂർവവസ്തുവായി സൂക്ഷിച്ചിരുന്നത് കാണിച്ചു. ടാറ്റാ സ്റ്റീലിൽ നിർമിച്ച വീടിൽ ഉറച്ച ബന്ധം രത്തൻ ടാറ്റയുടെ അവസാനംവരെ തോമസ് കാത്തുസൂക്ഷിച്ചിരുന്നു.