ലണ്ടനില്‍ ജോലി ചെയ്തിരുന്ന സൗരഭ് മകളുടെ പിറന്നാളിനായി ഫെബ്രുവരി 24 നാണ് നാട്ടിലെത്തിയത്. ഈ ഇടവേളയില്‍ സുഹൈലും മുസ്കാനും കൂടുതല്‍ അടുത്തു. ഇതോടെ ഇരുവരും സൗരഭിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് നാലിന് സൗരഭിന്റെ ഭക്ഷണത്തില്‍ മുസ്കാന് ഉറക്കഗുളിക ചേര്‍ത്തു. ഉറക്കത്തിനിടെ കത്തി ഉപയോഗിച്ച് കുത്തി കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം 15 കഷണങ്ങളാക്കിയാണ് ഉപേക്ഷിച്ചത്.
സൗരഭിനെ കൊലപ്പെടുത്തിയ ശേഷം ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനും മുസ്കാന് ശ്രമിച്ചു. സൗരഭിന്റെ ഫോണുമായി സാഹിലിനൊപ്പം ഉത്തരാഖണ്ഡിലെ കൗസാനിയിലേക്ക് പോയ മുസ്കാന് ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ സൗരഭിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സൗരഭിന്റെ ഫോണില്‍ നിന്നും കുടുംബത്തിന് മേസേജ് അയച്ചാണ് സംശയം ഒഴിവാക്കിയത്.
എന്നാല്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടും സൗരഭ് കോളുകൾ എടുക്കാതിരുന്നതോടെയാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മുസ്കാനെയും സാഹിലനെയും കസ്റ്റഡിയിലെടുത്തതോടെ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഡ്രമമ്മില് താഴ്ത്തി സിമന്റ് ഉപയോഗിച്ച് മൂടുകായയിരുന്നു എന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. കാണാതായി 14 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. ഇരുവരെയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.