മുംബൈ: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ 46 പന്തില്‍ പുറത്താവാതെ 76 റണ്‍സ് നേടിയ രോഹിത് ശര്‍മയായിരുന്നു ടോപ് സ്‌കോറര്‍. മത്സരത്തിലെ താരവും രോഹിത്തായിരുന്നു. ഇതോടെ 20 പുരസ്‌കാരങ്ങളായി രോഹിത്തിന്.

വിരാട് കോലിയില്‍ നിന്നാണ് രോഹിത് റെക്കോര്‍ഡ് തിരിച്ചുപിടിച്ചത്. പഞ്ചാബിനെതിരായ മത്സരത്തില്‍ പ്ലേയര്‍ ഓഫ് ദ മാച്ചായ കോലി രോഹിത്തിനൊപ്പമുണ്ടായിരുന്നു.എന്നാല്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രോഹിത് മുന്നിലെത്തി.

ഇന്ത്യന്‍ താരങ്ങളില്‍ എം എസ് ധോണിയാണ് മൂന്നാമത്. 18 പുരസ്‌കാരങ്ങള്‍ ധോണിയുടെ അക്കൗണ്ടിലുണ്ട്. എന്നാല്‍ മൊത്തം പട്ടികയെടുത്താല്‍ രോഹിത് മൂന്നാം സ്ഥാനത്താണ്. 25 പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളുമായി എ ബി ഡിവില്ലിയേഴ്‌സാണ് ഒന്നാമത്.

രണ്ടാം സ്ഥാനത്ത് ക്രിസ് ഗെയ്ല്‍. 18 പുരസ്‌കാരങ്ങളുമായി ഡേവിഡ് വാര്‍ണര്‍, ധോണിക്കൊപ്പം അഞ്ചാമതുണ്ട്.നാലാം സ്ഥാനത്തേക്ക് കയറി റോയല്‍ ചലഞ്ചേഴ്‌സ് സീനിയര്‍ താരം വിരാട് കോലി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 73 റണ്‍സ് നേടിയതോടെയാണ് കോലി നാലാമതെത്തിയത്.

എട്ട് മത്സരങ്ങില്‍ 322 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 64.40 ശരാശരിയും 140.00 സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് പത്താം സ്ഥാനത്തായിരുന്നു കോലി.

Leave a Reply

Your email address will not be published. Required fields are marked *