സുരക്ഷാ കാരണങ്ങളാൽ വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയതിനെത്തുടർന്ന് ബംഗ്ലാദേശ് ടി20 ലോകകപ്പിൽ നിന്ന് പിന്മാറി. ഇന്ത്യയിൽ കളിക്കാനില്ലെന്നും ടൂർണമെന്റ് ബഹിഷ്കരിക്കുകയാണെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
ലോകകപ്പിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ഐസിസിക്കെതിരെ രൂക്ഷവിമർശനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമീനുൾ ഇസ്ലാം രംഗത്തെത്തി. ബംഗ്ലാദേശിന്റെ അസാന്നിധ്യം ഐസിസിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും ഏകദേശം 200 മില്യൺ ആരാധകർക്ക് ടൂർണമെന്റ് നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം നിരസിച്ച് 24 മണിക്കൂർ അന്ത്യശാസനം നൽകിയ ഐസിസി നിലപാടിനെ അമീനുൾ ഇസ്ലാം വിമർശിച്ചു. ബംഗ്ലാദേശ് പിന്മാറുന്നതോടെ 200 മില്യൺ ജനങ്ങൾക്ക് ലോകകപ്പ് നഷ്ടമാകുമെന്നും ഇത് ഐസിസിക്ക് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഹൈബ്രിഡ് മോഡൽ അംഗീകരിക്കാനാവില്ലെന്നും ഐസിസി മീറ്റിംഗിലെ ചർച്ചകൾ ഞെട്ടിക്കുന്നതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിസിബി പ്രസിഡന്റ് അമീനുൾ ഇസ്ലാം ഐസിസിയുടെ അന്ത്യശാസനത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയും ബംഗ്ലാദേശ് പിന്മാറുന്നതോടെ 200 മില്യൺ ആരാധകർക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ശ്രീലങ്കയെ സഹ-ആതിഥേയരായി കാണാനാവില്ലെന്നും ഇത് കേവലം ‘ഹൈബ്രിഡ് മോഡൽ’ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
