ശബരിമല സ്വർണക്കവർച്ചാ കേസിൽ 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു.
കട്ടിളപ്പാളി കേസിൽ കൂടി ജാമ്യം ലഭിച്ചതോടെ ഇയാൾക്ക് ഉടൻ ജയിൽ മോചിതനാകാം.കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം ലഭിച്ച ഇയാളുൾപ്പെടെ കേസിൽ ഇതുവരെ നാല് പ്രതികളാണ് പുറത്തിറങ്ങിയത്.
