ടി20 ലോകകപ്പ് സെമി പോരാട്ടങ്ങൾക്കായി ക്രിക്കറ്റ് ലോകം ഒരുങ്ങുന്നു. മാർച്ച് 4-ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന ആദ്യ സെമിയിൽ
ദക്ഷിണാഫ്രിക്ക – ന്യൂസിലൻഡിനെ നേരിടും. മാർച്ച് 5-ന് മുംബൈ വാംഖഡെ ആശുപത്രിയിൽ രണ്ടാം സെമിയിൽ കരുത്തരായ
ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ .
ടി20 ലോകകപ്പിലെ ആവേശകരമായ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് വേദിയൊരുങ്ങുന്നു. മാർച്ച് 4-ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ നേരിടും. മാർച്ച് 5-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ടാണ്.
ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ. പവർപ്ലേയിൽ ഫീൽഡിങ് നിയന്ത്രണങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും എന്നാൽ എപ്പോഴും ‘നാലാം ഗിയറിൽ’ (അമിതവേഗതയിൽ) ബാറ്റ് ചെയ്യാൻ മുതിരരുതെന്നും അദ്ദേഹം ഉപദേശിച്ചു.
ക്രീസിൽ നിലയുറപ്പിച്ച ശേഷം മാത്രം ഗിയർ മാറ്റുന്നതാണ് ബുദ്ധിയെന്നും സ്വന്തം കരുത്തിനനുസരിച്ച് കളിക്കണമെന്നും ഗവാസ്കർ വ്യക്തമാക്കി.സ്പിന്നർമാരെ നേരിടുമ്പോൾ സിക്‌സറുകൾക്ക് ശ്രമിക്കുന്നത് അപകടകരമാണെന്നും ടൈമിങ് തെറ്റിയാൽ വിക്കറ്റ് നഷ്ടമാകാൻ സാധ്യതയുണ്ടെന്നും സുനിൽ ഗവാസ്കർ മുന്നറിയിപ്പ് നൽകി.
പേസിനേക്കാൾ സ്പിന്നിനെ നേരിടുമ്പോഴാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. അതേസമയം, വെസ്റ്റ് ഇൻഡീസിനെ 5 വിക്കറ്റിന് തകർത്ത് സെമിയിലെത്തിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.
വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ മറികടന്നാണ് ഇന്ത്യ സെമിയിലെത്തിയത്. 50 പന്തിൽ പുറത്താകാതെ 97* റൺസ് അടിച്ചുകൂട്ടിയ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് (12 ഫോറും 4 സിക്സും) ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. 194 സ്‌ട്രൈക്ക് റേറ്റിൽ തകർത്താടിയ സഞ്ജുവാണ് മത്സരത്തിലെ താരം.
