ഇറാന്റെ ആണവാവശിഷ്ടങ്ങൾ അമേരിക്ക പിടിച്ചെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് സൈനിക നീക്കത്തിലൂടെ ഉണ്ടായ ഈ അവശിഷ്ടങ്ങൾ ഏറ്റെടുക്കാൻ യാതൊരുവിധ പണമിടപാടും നടത്തില്ലെന്നും, യുറേനിയം ഉൾപ്പെടെയുള്ളവ കൈമാറണമെന്നും അദ്ദേഹം വ്യക്തമാക്കി.
ലെബനനിൽ ഇസ്രയേൽ ഇനി ബോംബാക്രമണം നടത്തില്ലെന്നും അത്തരം നീക്കങ്ങളിൽ നിന്ന് ഇസ്രയേലിനെ വിലക്കിയതായും ട്രംപ് അറിയിച്ചു. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അമേരിക്ക നേരിട്ട് കൈകാര്യം ചെയ്യുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
