ലോകകപ്പിൽ ഓസ്ട്രിയക്കെതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ നേടി ജർമനിയുടെ മിറോസ്ലാവ് ക്ലോസെയെ (16 ഗോളുകൾ) മറികടന്ന് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ലയണൽ മെസ്സി (18 ഗോളുകൾ) മാറിയിരുന്നു. എന്നാൽ മെസ്സിയുടെ ഈ റെക്കോർഡ് ഗോളിന് തൊട്ടുമുമ്പ് അർജന്റീന താരം അലക്‌സിസ് മാക് അലിസ്റ്റർ ഓസ്ട്രിയൻ മിഡ്ഫീൽഡർ സേവർ ഷ്‌ലാഗറെ ഫൗൾ ചെയ്ത് വീഴ്ത്തിയിട്ടും റഫറി കളി തുടരാൻ അനുവദിച്ചതാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്.
വാർ (VAR) പരിശോധനയോ ഓൺ-ഫീൽഡ് റിവ്യൂവോ നടത്താത്ത റഫറിയുടെ തീരുമാനത്തിനെതിരെ മുൻ താരം പീറ്റർ ഷ്‌മൈക്കിൾ ഉൾപ്പെടെയുള്ളവരും സോഷ്യൽ മീഡിയയും കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഫിഫയും റഫറിമാരും അർജന്റീനയ്ക്ക് പ്രത്യേക പരിഗണന നൽകുന്നുവെന്ന ആരോപണം ഇതോടെ വീണ്ടും ശക്തമായി.

