പോലീസ് സേനയിലെ ഉയർന്ന പദവികൾ വഹിക്കുമ്പോഴും തുടർച്ചയായി പിൻതുടർന്ന ഇത്തരം വിവാദങ്ങളും അച്ചടക്ക നടപടികളുമാണ് സംസ്ഥാന പോലീസ് മേധാവി പദവിയിലേക്കുള്ള തച്ചങ്കരിയുടെ വഴിയടച്ചത്.

തുടർന്ന് 2003-2007 കാലയളവിൽ വരുമാനത്തിൽ കവിഞ്ഞ് 135 ശതമാനത്തോളം അധിക സ്വത്ത് സമ്പാദിച്ചെന്ന കേസിൽ, വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കോട്ടയം വിജിലൻസ് കോടതി നാല് വർഷം കഠിനതടവിനും പിഴയ്ക്കും ശിക്ഷിച്ചതോടെ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യ ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായി തച്ചങ്കരി മാറി.

കുടുംബപരമായി ലഭിച്ച സ്വത്തുക്കളാണെന്ന അദ്ദേഹത്തിന്റെ വാദം തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവ് വന്നതോടെ, സർവീസ് കാലയളവിലുടനീളം പിന്തുടർന്ന ആരോപണങ്ങളുടെയും അഴിമതിക്കേസുകളുടെയും തികച്ചും സംഭവബഹുലമായ ഒരു അധ്യായത്തിനാണ് നിയമപരമായി തിരശ്ശീല വീണിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *