ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പശ്ചാത്തലത്തിൽ, നേരിട്ടുള്ള സൈനിക നീക്കത്തിന് സൗദി അറേബ്യയും യുഎഇയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി, ഇറാനെതിരെയുള്ള സൈനിക നടപടികൾക്ക് ‘കിംഗ് ഫഹദ് എയർ ബേസ്’ ഉപയോഗിക്കാൻ സൗദി അമേരിക്കയ്ക്ക് അനുമതി നൽകി.
തങ്ങളുടെ മണ്ണ് ഇറാനെതിരായ യുദ്ധത്തിന് വിട്ടുനൽകില്ലെന്ന മുൻ നിലപാടിൽ നിന്നുള്ള നിർണ്ണായക മാറ്റമാണിത്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ആധിപത്യം തകർക്കുകയാണ് ഗൾഫ് രാജ്യങ്ങളുടെ പ്രധാന ലക്ഷ്യം.
