അമേരിക്കയുടെ കരുത്തായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് വിമാനവാഹിനിക്കപ്പലിൽ ഉണ്ടായ തീപിടിത്തം നാവികസേനയെ ഞെട്ടിച്ചു. കിഴക്കൻ മെഡിറ്ററേനിയനിൽ നിന്ന് ഇറാൻ ലക്ഷ്യമാക്കി നീങ്ങുന്നതിനിടെ കപ്പലിലെ ലോൺഡ്രി മുറിയിലാണ് തീപിടുത്തമുണ്ടായത്.

30 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. അപകടത്തിൽ 600-ഓളം നാവികർക്ക് താമസസ്ഥലം നഷ്ടമായെങ്കിലും കപ്പലിന്റെ ദൗത്യത്തെ ഇത് ബാധിക്കില്ലെന്ന് യുഎസ് നേവി അറിയിച്ചു.

അലക്കുശാലയിലെ തീപിടുത്തം ദൈനംദിന സൗകര്യങ്ങളെ ബാധിച്ചെങ്കിലും, പരിക്കുകളില്ലാതെ ദൗത്യം തുടരാൻ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിനായി. ഈ ആഴ്ചയോടെ വിയറ്റ്നാം യുദ്ധത്തിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ വിന്യാസമെന്ന റെക്കോർഡ് ഈ കപ്പൽ സ്വന്തമാക്കും.

പ്രസിഡന്റ് ട്രംപിന്റെ സൈനിക നീക്കങ്ങളുടെ നെടുംതൂണായ ഈ കപ്പൽ, വെനസ്വേലൻ ദൗത്യം മുതൽ ഇറാൻ യുദ്ധത്തിലെ ആക്രമണങ്ങൾ വരെ നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നു.മുൻകാല യുദ്ധങ്ങളെ വിമർശിച്ചിരുന്ന ട്രംപ് ഭരണകൂടം, ഒരു വർഷത്തിനുള്ളിൽ സൈനിക വിന്യാസത്തിൽ വൻ വർധനവാണ് വരുത്തിയത്.

കഴിഞ്ഞ ജൂണിൽ വെർജീനിയയിൽ നിന്ന് പുറപ്പെട്ട യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് ഇതിനകം അറ്റ്‌ലാന്റിക്, കരീബിയൻ, നോർവേ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ സാന്നിധ്യമറിയിച്ചു. വൻശക്തികൾക്കിടയിലെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ വിപുലമായ കപ്പൽ വിന്യാസം.

Leave a Reply

Your email address will not be published. Required fields are marked *