പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കുത്തിവെപ്പിനിടെ രോഗിയുടെ ശരീരത്തിൽ സൂചിയുടെ ഭാഗം കുടുങ്ങിയെന്ന ചികിത്സാപിഴവ് ആരോപണത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (DMO) മന്ത്രി നിർദ്ദേശം നൽകി.
ആറന്മുള സ്വദേശിനിയായ വത്സല (68) എന്ന ലക്ഷ്മീദേവി എന്ന സ്ത്രീക്കാണ് ഒരു വർഷം മുമ്പ് എടുത്ത കുത്തിവെപ്പിനെ തുടർന്ന് ശരീരത്തിൽ സൂചി കുടുങ്ങിയതായി പരാതി ഉയർന്നത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ സൂചിയുടെ ഒരു ഭാഗം പുറത്തെടുത്തെങ്കിലും പൂർണ്ണമായി മാറ്റാൻ കഴിഞ്ഞിട്ടില്ലെന്നും കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.