ട്വന്റി20 ലോകകപ്പും ഏഷ്യാ കപ്പും ഇന്ത്യക്ക് നേടിക്കൊടുത്ത ക്യാപ്റ്റനാണെങ്കിലും, സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങിലെ മോശം ഫോം ബിസിസിഐയെയും മാനേജ്‌മെന്റിനെയും കുഴപ്പിക്കുന്നു. ലോകകപ്പിൽ ആദ്യ മത്സരത്തിലെ 84 റൺസ് ഒഴിച്ചുനിർത്തിയാൽ പിന്നീട് റൺസ് കണ്ടെത്താൻ 35-കാരനായ സൂര്യ പ്രയാസപ്പെട്ടു.

ഈ സാഹചര്യത്തിൽ ടീമിൽ വലിയ മാറ്റങ്ങൾക്ക് ഗൗതം ഗംഭീർ ഒരുങ്ങുന്നതായാണ് സൂചന.ഐപിഎല്ലിലും ഫോം കണ്ടെത്താനാകാതെ സൂര്യകുമാർ യാദവ് ബുദ്ധിമുട്ടുകയാണ്. ആദ്യ നാലു മത്സരങ്ങളിൽ നിന്നായി വെറും 106 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം.

ഈ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ, 2028-ലെ ട്വന്റി20 ലോകകപ്പിലും ഒളിംപിക്സിലും സൂര്യ ടീമിനെ നയിക്കുന്ന കാര്യത്തിൽ ബിസിസിഐ പുനർചിന്തനം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഗൗതം ഗംഭീർ ഇതിനോടകം തന്നെ വിഷയത്തിൽ ഇടപെട്ടതായാണ് സൂചന.2028-ലെ ലോകകപ്പിലും ഒളിംപിക്സിലും സൂര്യകുമാർ ടീമിനെ നയിക്കുന്ന കാര്യത്തിൽ ബിസിസിഐയിൽ ചർച്ചകൾ സജീവമാണ്. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾ താരത്തിന് അതീവ നിർണായകമാകും.

ഈ മത്സരങ്ങളിൽ ഫോം വീണ്ടെടുക്കാനായില്ലെങ്കിൽ നായകസ്ഥാനത്ത് മാറ്റമുണ്ടാകാനുള്ള സാധ്യതയേറെയാണ്.സൂര്യകുമാറിന്റെ ക്യാപ്റ്റൻ സ്ഥാനം വരാനിരിക്കുന്ന പര്യടനങ്ങളെ ആശ്രയിച്ചിരിക്കും. എങ്കിലും ഗംഭീറിന്റെ ആദ്യ പരിഗണന സൂര്യക്ക് തന്നെയാണ്. നിലവിൽ 2027 വരെ കാലാവധിയുള്ള തന്റെ കരാർ 2028-ലെ ലോകകപ്പ് വരെ നീട്ടാൻ ഗംഭീർ ബിസിസിഐയെ സമീപിച്ചിട്ടുണ്ട്.

ബാറ്റിംഗിൽ സ്ഥിരത പുലർത്തിയാൽ മാത്രമേ സൂര്യക്ക് നായകസ്ഥാനത്ത് തുടരാനാകൂ എന്ന കടുത്ത നിലപാടിലാണ് മാനേജ്‌മെന്റ്.ഇംഗ്ലണ്ട് പരമ്പരയിൽ സൂര്യകുമാർ തന്നെയാകും ടീമിനെ നയിക്കുക.

എന്നാൽ 2028 വരെയുള്ള ഭാവി അദ്ദേഹത്തിന്റെ ബാറ്റിംഗിലെ സ്ഥിരതയെ ആശ്രയിച്ചിരിക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. ക്യാപ്റ്റൻ എന്നതിലുപരി ഒരു ബാറ്റർ എന്ന നിലയിൽ തിളങ്ങിയാൽ മാത്രമേ ദീർഘകാലത്തേക്ക് സൂര്യയെ നായകസ്ഥാനത്ത് നിലനിർത്തൂ എന്ന കർശന നിലപാടിലാണ് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *