അമേരിക്കയുടെ മിസൈൽ ശേഖരം തീരുന്നതായും ഇറാന്റെ സൈനിക കരുത്ത് തകർക്കാൻ സാധിച്ചില്ലെന്നുമുള്ള പെന്റഗൺ റിപ്പോർട്ടിൽ യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അതൃപ്തി പ്രകടിപ്പിച്ചു.

ആയുധശേഖരത്തിന്റെ പകുതിയിലധികവും ഇതിനോടകം ഉപയോഗിച്ചു കഴിഞ്ഞുവെന്ന കണക്കുകൾ ട്രംപിനെ പെന്റഗൺ തെറ്റിദ്ധരിപ്പിക്കുകയാണോ എന്ന് വാൻസ് സംശയിക്കുന്നതായി ‘ദി അറ്റ്‌ലാന്റിക്’ റിപ്പോർട്ട് ചെയ്യുന്നു.

ഇറാന്റെ പ്രതിരോധം ശക്തമായി തുടരുന്നത് യു.എസിന് വലിയ ആശങ്കയാവുകയാണ്.ഇറാന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചെന്ന സൈനിക നേതൃത്വത്തിന്റെ അവകാശവാദങ്ങളിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സംശയം പ്രകടിപ്പിച്ചു.

യുദ്ധം നീണ്ടുപോകുമ്പോൾ അമേരിക്കയുടെ ആയുധശേഖരം കുറയുന്നത് വരാനിരിക്കുന്ന വലിയ തിരിച്ചടിയാകുമെന്ന് വാൻസ് പ്രസിഡന്റ് ട്രംപിന് മുന്നറിയിപ്പ് നൽകി. പ്രതിരോധ ഉദ്യോഗസ്ഥർ കൃത്യമായ വിവരങ്ങളാണോ നൽകുന്നതെന്ന് പരിശോധിക്കണമെന്ന കർക്കശമായ നിലപാടിലാണ് അദ്ദേഹം.

ഇറാന്റെ പ്രഹരശേഷി ഇപ്പോഴും നിലനിൽക്കുന്നത് യുദ്ധത്തിന്റെ ഭാവിയെ ആശങ്കയിലാക്കുന്നു.ഇറാന്റെ മിസൈൽ സംവിധാനങ്ങളും വ്യോമസേനയും ഇപ്പോഴും സുരക്ഷിതമാണെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ അമേരിക്കയെ പ്രതിരോധത്തിലാക്കുന്നു.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ നാവിക നീക്കങ്ങൾ ശക്തമാക്കുന്നത് ആഗോള എണ്ണ വിപണിയെയും ബാധിച്ചേക്കാം. ആയുധശേഖരം കുറയുന്ന സാഹചര്യത്തിൽ, ഇറാന്റെ ഈ കരുത്ത് യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ യു.എസിന് വലിയ വെല്ലുവിളിയാകുമെന്ന് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *