വാഷിങ്ടൻ∙ പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ തെക്കൻ ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ അമേരിക്കയുടെ മിന്നലാക്രമണം. ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും മൈൻ നിക്ഷേപിക്കുന്ന കപ്പലുകളുമാണ് യുഎസ് സൈന്യം തകർത്തത്.
താൽക്കാലിക വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും തങ്ങളുടെ സേനയ്ക്ക് നേരെയുണ്ടായ ഭീഷണിയെത്തുടർന്നുള്ള ‘ആത്മരക്ഷാർത്ഥമുള്ള തിരിച്ചടി’ മാത്രമാണിതെന്ന് പെന്റഗൺ വ്യക്തമാക്കി.
