പശ്ചിമേഷ്യൻ സമാധാന ചർച്ചകൾ നിർണായക ഘട്ടത്തിൽ നിൽക്കെ, ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണവുമായി യുഎസ് സേന. ഇറാന്റെ പ്രധാന തന്ത്രപ്രധാന മേഖലകളായ ഹോർമുസ് കടലിടുക്കിലും ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിലുമാണ് ഇത്തവണ വൻ സ്ഫോടനങ്ങൾ ഉണ്ടായത്.
ഇറാന്റെ നാവിക-സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
