വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതീവ ഗുരുതരമായ അവസ്ഥയിലേക്ക്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മാരകമായ വ്യോമാക്രമണങ്ങൾക്കാണ് കഴിഞ്ഞ ഒൻപത് ദിവസമായി മേഖല സാക്ഷ്യം വഹിക്കുന്നത്.
അറേബ്യൻ കടലിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ബോക്സറും (USS Boxer), അതിൽ നിന്നുള്ള എഫ്-35ബി ലൈറ്റ്നിങ് സ്റ്റെൽത് ഫൈറ്റർ ജെറ്റുകളുമാണ് (F-35B Lightning II) ഇറാനെതിരെയുള്ള ആക്രമണങ്ങൾക്ക് നിലവിൽ നേതൃത്വം നൽകുന്നത്.

